Ticker

6/recent/ticker-posts

മദ്രസയിലേക്ക് പോവുകയായിരുന്ന 11 കാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച 28 കാരൻ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 28 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 28 കാരനാണ് ബേക്കൽ പൊലീസിൻ്റെ കസ്റ്റഡിയിലായത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് ഉത്തര മലബാറിനോട് പറഞ്ഞു. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ യുവാവ് കുറ്റം സമ്മതിക്കാൻ തയാറായിട്ടില്ല. സംഭവം നടന്നത് ഒരു മാസം മുൻപായതിനാൽ തെളിവ് കണ്ടെത്താനുണ്ട്. സംഭവം നടന്ന സ്ഥലമുൾപ്പെടെ പെൺകുട്ടി പറഞ്ഞത് കൃത്യമാണെന്ന് വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്ത് വൈകീട്ട് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. 
കുട്ടിയുടെ മൊഴിയനു സരിച്ച് ജൂൺ 18നാണ് പീഡനം നടന്നത്.
 രാവിലെ മദ്റ സയിലേക്ക് നടന്നുപോകുമ്പോൾ ഭീഷണിപ്പെടുത്തിയശേഷം കറുത്തുതടിച്ച ആൾ തട്ടിക്കൊ ണ്ടുപോയി സമീപത്തുള്ള കെട്ടി ടത്തിലെ മുറിക്കകത്താക്കി പീഡി പ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി യുടെ ഷാൾ കൊണ്ട് വായ്
പൊത്തിയിരുന്നുവെന്നും പതിനൊന്നുകാ രി പൊലീസിനോട് പറഞ്ഞു. ഒരു മാസം മുമ്പ് നടന്ന സംഭവത്തി ൽ പേടികൊണ്ടാണ് കുട്ടി ഇതു വരെ പറയാതിരുന്നതെന്ന് സം ശയിക്കുന്നതായി അധികൃതർ പ റയുന്നു. മദ്റസയിൽ എത്തിയ ശേഷം വയറുവേദന അനുഭപ്പെട്ടപ്പോൾ ഉസ്താദ് ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പെൺ കുട്ടി നേരിടേണ്ടിവന്ന പീഡനം പുറത്തായത്. പിന്നീട് ബന്ധുവായ സ്ത്രീയോടാണ് തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി വിവരിച്ചത് ഇതിനെത്തുടർന്നാണ് ഞായ റാഴ്ച പൊലീസിൽ പരാതി നൽകിയതും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായത്.
 തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കൂട്ടിയുടെ മൊഴി രേഖ പ്പെടുത്താൻ മജിസ്ട്രേറ്റിന് മുന്നി ൽ ഹാജരാക്കി ഉദുമയിലെ ഒരു കെട്ടിടത്തിലാണ് സംഭവം നടന്നത്. തുടർച്ചയായ പീഡനവും കൂട്ടബലാത്സംഗവും നടന്നതിനാണ് കേസെടുത്തിരിക്കുന്നത്.
Reactions

Post a Comment

0 Comments