Ticker

6/recent/ticker-posts

യുവതിയുടെ 4000 രൂപ വിലയുള്ള ചെരിപ്പ് മോഷ്ടിച്ച് കടന്നു പിന്നാലെ മൊബൈൽ ഫോൺ മോഷണം വസ്ത്രാലയ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:യുവതിയുടെ 4000 രൂപ വിലയുള്ള ചെരിപ്പ് മോഷ്ടിച്ച് കടന്നു കളഞ്ഞതിന് പിന്നാലെ കാവൽക്കാര
ൻ്റെ മൊബൈൽ ഫോൺ മോഷണം നടത്തിയ വസ്ത്രാലയ ജീവനക്കാരനായ യുവാവ് അറസ്റ്റിൽ.വയനാട് അമ്പലവയൽ  വികാസ് കോളനിയിലെ അബ്ദുൾ ആബിദ് 27 ആണ് പിടിയിലായത് .
ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്'
കാഞ്ഞങ്ങാട്സെക്യൂരിറ്റിജീവനക്കാരന്റെ മൊബൈൽ ഫോൺ 
മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പഴയ
കൈലാസ് തിയേറ്റർ ബിൽഡിംഗിലെ കാവൽക്കാരൻ ബല്ല സ്വദേശി എം. സുരേഷൻ്റെ ഫോണാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം പോയത്. ജോലി ചെയ്യുന്ന കെട്ടിടത്തിലെക്ക് കയറിയ
മോഷ്ടാവ് സെക്യൂരിറ്റി ക്യാമ്പിനുള്ളിലെേ ടേബിളിന് മുകളിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന
മൊബൈൽ മോഷ്ടിക്കുകയായിരുന്നു. 12000 രൂപ വിലയുള്ള ഫോണാണ് മോഷണം പോയത്. സുരേഷൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത്
സൈബർ സെൽ
 അന്വേഷിച്ചതിൽ തിരൂരിൽഫോണുള്ളതായി കണ്ടെത്തി. ഒരാൾ തനിക്ക് വിൽപ്പന നടത്തിയതാണെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരെയുവാവ് നിരന്തരം ബന്ധപെട്ടതായി സൈബർ സെൽ കണ്ടെത്തിയതോടെ അന്വേഷണം ഈ വഴിക്ക് നീണ്ടു. തുടർന്ന് യുവാവ് വസ്ത്രാലയത്തിലെ ജീവനക്കാരനാണെന്ന് മനസിലാക്കി. മോഷണശേഷവും യുവാവ് ജോലിക്കെത്തിയിരുന്നു. പ്രതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻപ് പുതിയ
കോട്ടയിലെ ഒരു വീട്ടിൽ നിന്നും 4000 രൂപ വില വരുന്ന ചെരുപ്പ് യുവാവ് മോഷ്ടിച്ചതായി സൂചനയുണ്ട്. ഈ സംഭവത്തിൽ കേസില്ലെങ്കിലും സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. യുവാവ് പിടിയിലായതോടെയാണ് സി.സി.ടി.വി ദൃശ്യം യുവാവിൻ്റെ താണെന്ന് വ്യക്തമായത്. യുവാവിനെ തിരെ നേരത്തെ കോഴിക്കോട് മോഷണ കേസുണ്ടായിരുന്നു.
Reactions

Post a Comment

0 Comments