കാഞ്ഞങ്ങാട് :ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻ്റെ 36 മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെ ബന്ധുക്കൾ ഇവിടെയെത്തി മൃതദേഹം മുഹമ്മദ് റിയാസിൻ്റെ ത്
തന്നെയാണെന്ന് തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂർ അഴീക്കോട് കടലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണുന്നത്. ഇവിടെ കരക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല. മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ള തിനാൽ വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ കൊടുങ്ങല്ലൂരിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചെമ്മനാട് എത്തിക്കും. റിയാസിനെ കണ്ടെത്താനുള്ള
തിരച്ചിലിനു ഇന്ത്യൻ നേവി തിരച്ചിൽ നടത്തിയിരുന്നു. 10 ദിവസമായി നാട്ടുകാർ തിരച്ചിലിലും പ്രാർത്ഥനയിലുമായിരുന്നു. ദിവസങ്ങളായി റവന്യു വകുപ്പും
പൊലീസും ഫയർഫോഴ്സും കോസ്റ്റൽ
പൊലീസും ഫിഷറീസ് വകുപ്പും തിരച്ചിൽ നടത്തി വരികയായിരുന്നു. സെപ്റ്റബർ 2 ന് കോസ്റ്റൽ ഗാർഡിൻ്റെ
വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തിയിട്ടു പോലും വിവരം ലഭിച്ചില്ല. തുടർന്ന് ആണ് ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീമിന്റെ സഹായം തേടിയത്. 5 ന്
കീഴൂർ മുതൽ തലശേരി വരെ ഷിപ് ഉം തിരിച്ചു തലശേരി മുതൽ കീഴൂർ വരെ മറ്റൊരു ഷിപ് ഉം തിരച്ചിൽ നടത്തിയിരുന്നു. നേവിയുടെ സ്കൂബ ഡൈവിംഗ് ടീം തിരച്ചിൽ നടത്തി.
കാണാതായ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് , കോസ്റ്റൽ
0 Comments