കോയമോൻ്റെ 58 മൃതദേഹം ഇന്നലെ രാത്രി തന്നെ ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മലപ്പുറം ജില്ലയിൽ പരപ്പ നങ്ങാടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മാലിക് ദീനാർ പള്ളിയിൽ പരിപാലന കർമ്മങ്ങൾ നടന്നു. പുലർച്ചെ വീട്ടിലെത്തിച്ചു.
കടലിൽ കാണാതെ പോയ മുജീബിനായി നേവിയും, കോസ്റ്റൽ
പൊലീസും, ഫിഷറീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. തിരച്ചി
ൽ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെവൈകീട്ട്
അഴിത്തലയില്‍ മത്സ്യബന്ധന ഫൈബർ ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്ന 37 പേരില്‍ 35 തൊഴിലാളികളെ രക്ഷിച്ചിരുന്നു.
അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളും ഒഡീഷ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികൾ ജില്ലാ ആശുപത്രിയില്‍ ആണ്.
ജില്ലാ കലക്ടർ കെ. ഇമ്പശേഖർ, കണ്ണൂർ ഡിഐജി രാജ് പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ അഴിത്തല അഴിമുഖത്ത്ര രക്ഷാ പ്രവർത്തനങ്ങൾഅഴിത്തല അഴിമുഖത്ത് ഏകോപിപ്പിച്ചു എംരാജഗോപാലൻ എംഎൽഎ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. പ്രമീള ജില്ലാ
പൊലീസ് മേധാവി ഡി. ശില്പ സബ് കലക്ടർ പ്രതീക് ജയിൻ എന്നിവർ അഴിത്തല അഴിമുഖത്ത് എത്തിയിരുന്നു.
ഫിഷറീസ് വകുപ്പും തീരദേശ
പൊലീസുംരക്ഷാ ബോട്ടുകളിൽ തിരച്ചിൽ തുടരുന്നു.
റവന്യൂ
0 Comments