Ticker

6/recent/ticker-posts

അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ രണ്ട് പേർ കാസർകോട്ട് പിടിയിൽ

കാസർകോട്:അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ രണ്ട് പേരെ കാസർകോട്ട് പൊലീസ് പിടികൂടി.
കേരളത്തിലേക്ക് വൻ തോതിൽ രാസലഹരിയായ എം‌ഡി‌എം‌എ വിൽപനക്കെത്തിക്കുന്ന പ്രധാനികളെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.ബാംഗ്ലൂരിൽ നിന്നും മറ്റും  കാസർകോട്, കണ്ണൂരി
ലേക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളായ കോഴിക്കോട് ചാലപ്പുറം പെരും കുഴി പാടം സ്വദേശി പി.
 രഞ്ജിത് 30, കൊടക്മടിക്കേരികുഞ്ചിൽ പ്ലാരിക്കെ എം.എ.
സഫാദ്26 എന്നിവരെയാണ് ബദിയടുക്ക പൊലീസ്  ഇൻസ്പെക്ടർ സുധീറും സംഘവും പിടികൂടിയത്. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ  റജിസ്റ്റർ ചെയ്ത എൻമകജെ  ഗ്രാമത്തിൽ പെർല ചെക്ക്പോസ്റ്റ് മുൻവശം നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 83.890 ഗ്രാം എം‌ഡി‌എം‌എ പിടിച്ച കേസ്സിന്റെ തുടരന്വേഷണത്തിലാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.  ബാംഗ്ലൂർ കേന്ദ്രീകരിച്ചു നടക്കുന്ന വൻലഹരി ഉൽപാദനകേന്ദ്രത്തിൽ നിന്നും ഇടനിലക്കാർ വഴിയാണ് ഇവർ ലഹരിമരുന്നുകൾ വാങ്ങുന്നത്. രഞ്ജിത് കാസർകോട്, കണ്ണൂർ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിമരുന്ന് എത്തിച്ച് കൊടുക്കുന്നവരിൽ പ്രധാനിയാണ്.ബാംഗ്ലൂരിലെ ഏജന്റ്മാരെ ബന്ധപ്പെടുന്നതും ആവശ്യമുളള ലഹരിമരുന്നിന്റെ അളവും നിരക്കും ഉറപ്പിച്ചശേഷം തുക ഓൺലൈൻ ആയി അയച്ചുകൊടുക്കുകയും ഇവരുടെ മൊബൈലിലേക്ക് ലഹരിമരുന്നു വച്ചിരിക്കുന്ന ഗൂഗിൾ ലൊക്കേഷൻ ലഭിക്കുകയും ചെയ്യും.ഇവ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.  സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെപറ്റിയും ശക്തമായ അന്വേഷണം നടന്നു വരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതി മുൻപാകെ ഹാജരാക്കി. 
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുധീറിനെ കൂടാതെ സബ് ഇൻസ്പെക്ടർ ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, ശശികുമാർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ആരിഫ്, അഭിലാഷ്, വിപിൻ എന്നിവരും ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments