Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്, നീലേശ്വരം, അമ്പലത്തറയിലടക്കം കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ യുവതി കീഴടങ്ങി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്, നീലേശ്വരം, അമ്പലത്തറയിലടക്കം കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ യുവതി കീഴടങ്ങി.
കോട്ടയം കുടമാളൂർ വൈഷ്ണവത്തില്‍ വൃന്ദ രാജേഷാണ് തളിപ്പറമ്പിൽ കീഴടങ്ങിയത്.
തളിപ്പറമ്ബില്‍ ഉള്‍പ്പെടെ നിക്ഷേപത്തട്ടിപ്പില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി നൂറ് കണക്കിന് കേസുകളുണ്ട്. 
 സിഗ്‌സ്ടെക്ക് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. ഇവരുടെ ഭർത്താവ് രാജേഷാണ് സ്ഥാപനത്തിന്റെ ഉടമ .
 ആയിരക്കണക്കിന് ഇടപാടുകാരെയാണ് സ്ഥാപനം തട്ടിപ്പിനിരയാക്കിയത്. 2017ലാണ് സിഗ്‌സ്ടെക് അടച്ചു പൂട്ടിയത്. സ്ഥാപനത്തിൻ്റെ പ്രമോട്ടർമാരായി പ്രവർത്തിച്ചവരും ജീവനക്കാരും ഉള്‍പ്പെടെ നിരവധിപേർ കേസില്‍ പ്രതിയാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു‌.  എട്ടുവർഷ മായി വ്യന്ദ രാജേഷ് ഒളിവില്‍ കഴിയുകയായിരുന്നു.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുള്‍പ്പെടെ വൃന്ദ രാജേഷ് ഒളിവില്‍ കഴിഞ്ഞു.   വൃന്ദയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.
കോട്ടയത്ത് നൂറിലേറെ കേസാണ് വൃന്ദ രാജേഷിന്റെ പേരിലുള്ളത്.കണ്ണൂരില്‍ 10, തളിപ്പറമ്ബില്‍ 16, പയ്യന്നൂരില്‍ 15, തലശേരിയില്‍ 10,  വടകരയില്‍ 15, അമ്പലത്തറ 60, ഹോസ്ദുർഗ് 12 , നീലേശ്വരം 25 കേസുണ്ട്. കേസിലെ ജീവനക്കാരികളടക്കം അറസ്റ്റിലായിട്ടും ഇവരെ പിടികൂടാത്തത് മറ്റ് പ്രതികളുടെ അഭിഭാഷകർ തന്നെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്ന് വൃന്ദ രാജേഷിനെ പിടികൂടാൻ മജിസ്ട്രേട്ട് പോലീസിന് നിർദേശം നല്‍കിയിരുന്നു. കാസർകോട് ജില്ലയിലെ കേസുകളിലും പ്രതിയെ അറസ്റ്റ് ചെയ്യാനുണ്ട്.
Reactions

Post a Comment

0 Comments