നീലേശ്വരം :പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. യുവതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ചായ്യോത്ത് സ്വദേശി സി. പ്രസാന്തി 42 ആണ് റിമാൻ്റിലായത്. പെൺകുട്ടി നൽകിയ പരാതിയിൽ കേസെടുത്ത നീലേശ്വരം പൊലീസ് പിന്നാലെ ഭർതൃമതിയായ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ വിചാരണ നടക്കുന്ന കേസിൽ പ്രതിക്ക് അനുകൂലമായി മൊഴിമാറ്റി പറയണമെന്നായിരുന്നു ആവശ്യം. പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകിയാൽ സാമ്പത്തിക സഹായം ഉൾപ്പെടെ നൽകാമെന്ന് യുവതി വാഗ്ദാനം ചെയ്തതായും പെൺകുട്ടി പൊലീസിൽ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പോക്സോ കേസുകളിൽ ഇരകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
0 Comments