കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 11 വർഷം മുമ്പ് കാണാതായ പെൺകുട്ടി കൊല്ലപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി . അന്വേഷണം പുതിയ വഴിത്തിരിവിൽ എത്തിയതോടെ പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലുണ്ടെന്ന് നേരത്തെ തന്നെ സംശയിച്ചിരുന്ന പാണത്തൂർ ബാപ്പും കയത്തെ ബിജു പൗലോസിന് ക്രൈം ബ്രാഞ്ച് ഐജി പി പ്രകാശിൻ്റെ നിർദ്ദേശത്തെ തുടർന്ന് എസ്. പി പ്രജീഷ് തോട്ടത്തിൽ ഡിവൈഎസ്പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. വർഷങ്ങൾക്ക് മുൻപാണ് കൊലപാതകം കണ്ടത്. പീഡിപ്പിച്ച് കൊന്നതാണെന്നാണ് വിവരം. അസ്ഥികൂടം പാണത്തൂർ പുഴയിൽ നിന്നും കണ്ടെത്തിയതായും ഇത് പെൺകുട്ടിയുടേതാണെന്നാണ് കരുതുന്നത്. പ്രതിയെ കാസർകോട് എത്തിച്ചു. മടിക്കേരിയിൽ നിന്നു മാണ് പ്രതി പിടിയിലായത്. ഇന്ന് ഉച്ചക്ക് കാസർകോട് നടക്കുന്ന വാർത്ത സമ്മേളനത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തും. പെൺകുട്ടിയെ മഡിയനിലെ വാടക വീട്ടിൽ താമസിപ്പിച്ച സമയത്താണ് കാണാതാവുന്നത്. ഏറെ പ്രമാദമായ കേസാണിത്.
0 Comments