15 വയസുകാരിയെ
പീഡിപ്പിച്ച യുവാവിന് 52 വർഷം കഠിന തടവും
രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് കോടതി. മുന്നാട് വട്ടം തട്ടയിലെ ഉണുപ്പും കല്ല് എച്ച്. സുരേഷിനെ 34 യാണ് ശിക്ഷിച്ചത്.
പ്രതിക്ക് 52 വർഷം കഠിന തടവും 2,21,000രൂപപിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ 2 വർഷവും,9 മാസവും, ഒരു ആഴ്ചയും അധിക തടവിനും ശിക്ഷ വിധിച്ചു. കുട്ടിയുടെ വീടിനടുത്തുള്ള റോഡിൽ വെച്ച് വീട്ടുകാർ അറിയാതെ പ്രതിയുടെ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഉത്സവം കഴിഞ്ഞ് തിരിച്ചുവരവേ കുട്ടിയുടെ വീടിന്റെ അടുത്തുള്ള റോഡിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.
2022 വർഷത്തിൽ ഓണത്തിന് മുമ്പുള്ള ദിവസം വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തും ഗുരുതരമായ പീഡനത്തിനിരയാക്കി.
പിന്നീട് ഫോണിലൂടെയും നേരിട്ടും കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടുകൂടി പിന്തുടരുകയും ചെയ്തു.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് പി.എം.
സുരേഷ് ആണ് ഇന്ന് ശിക്ഷ വിധിച്ചത്..ഇന്ത്യൻ ശിക്ഷ നിയമം 354,354(A)(1)(i), 354(A)(1)(iv) പ്രകാരം 2 വർഷം വീതം കഠിന തടവും, 5,000/ രൂപ വീതം പിഴയും, പിഴ അയച്ചില്ലെങ്കിൽ 3 മാസം വീതം അധിക തടവും, 370(A), 370(4) പ്രകാരം, 10 വർഷം വീതം കഠിന തടവും, 50,000/ രൂപ വീതം പിഴയും, പിഴ അയച്ചില്ലെങ്കിൽ 6 മാസം വീതം അധിക തടവും, 366(A) പ്രകാരം 5 വർഷം കഠിന തടവും, 5,000/ രൂപ പിഴയും, പിഴ അയച്ചില്ലെങ്കിൽ 6 മാസം അധിക തടവും, പോക്സോ ആക്ട് 4(2) r/w 3(a) പ്രകാരം 10 വർഷം കഠിന തടവും, 1 ലക്ഷം രൂപ പിഴയും, പിഴ അയച്ചില്ലെങ്കിൽ 6 മാസം അധിക തടവും, 12 r/w 11(iv) പ്രകാരം 1 വർഷം കഠിന തടവും, 1000/ രൂപ പിഴയും, പിഴ അയച്ചില്ലെങ്കിൽ 1 ആഴ്ച അധിക തടവും ആണ് ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ടി. ദാമോദരൻ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ. ഹാജരായി.
0 Comments