ലൈംഗികാതിക്രമം. പെൺകുട്ടിയുടെ പരാതിയിൽ
സഹോദരി ഭർത്താവിനും 17 കാരനും ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസ് റജിസ്ട്രർ ചെയ്തു.
മേൽപ്പറമ്പ് പൊലീസ് രണ്ട് കേസുകളും വിദ്യാനഗർ പൊലീസ് ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.
നാലു വർഷം മുൻപ് പീഡിപ്പിച്ചെന്ന പരാതിയിൽ സഹോദരിയുടെ ഭർത്താവിനെതിരെയാണ് ഒരു കേസ്. ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചുവെന്ന മൊഴിയിലാണ് കേസ്' ഭയം മൂലം സംഭവം പുറത്ത് പറഞ്ഞില്ലെന്ന് പറയുന്നു. പതിനേഴുകാരൻ പീഡിപ്പിച്ചെന്ന
പരാതിയിലാണ് മേൽപ്പറമ്പ പൊലീസ് രണ്ടാമത്തെ കേസെടുത്തത്. ശരീരത്തിൽ സ്‌പർശിച്ചെന്ന മറ്റൊരു പരാതിയിലാണ് വിദ്യാനഗർ പൊലീസ് പോക്സോ കേസെടുത്തത്.
0 Comments