Ticker

6/recent/ticker-posts

നാലാം ക്ലാസിൽ പഠിക്കുമ്പോൾ അടിച്ചതിന് 62 കാരന് 53 വർഷങ്ങൾക്ക് ശേഷം ക്രൂരമർദ്ദനം

കാഞ്ഞങ്ങാട് : നാലാം ക്ലാസിൽ പഠിക്കുമ്പോൾ തല്ലിയതിൻ്റെ പ്രതികാരം അര നൂറ്റാണ്ടിന് ശേഷം. കൂരമർദ്ദനമേറ്റ 62 കാരനെ  പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലോം വീട്ടിക്കൊമ്പിൽ ജോസഫിൻ്റെ മകൻ വി.ജെ. ബാബുവിനാണ്50 വർഷം മുൻപുള്ള വിരോധത്തെ തുടർന്നുള്ള അക്രമത്തിൽ പരിക്കേറ്റത്.  ബാബുവിനൊപ്പം പഠിച്ച മാലോത്തെ ബാലകൃഷ്ണൻ, ബാലകൃഷ്ണൻ്റ സുഹൃത്ത് മാത്യു വലിയ പലക്കൽ എന്നിവർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.  മാലോം ടൗണിലാണ് സംഭവം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങവെയായിരുന്നു അക്രമം. ഷർട്ടിൻ്റെ കോളറിൽ പിടിച്ച് കല്ലുകൊണ്ട് ഇടത് കവിളിലും പുറത്തും ഇടിച്ചു പരിക്കേൽപ്പിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ നീ അടിച്ചില്ലെയെന്ന് പറഞ്ഞായിരുന്നു ബാലകൃഷ്ണൻ ആദ്യം തടഞ്ഞു നിർത്തിയത്. ബാബുവിനെ പൂടംകല്ല് താലൂക്കാശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തി തെളിവെടുത്തു.

Reactions

Post a Comment

0 Comments