Ticker

6/recent/ticker-posts

പൊലീസിന്റെ നീക്കങ്ങൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പ് 80 അംഗങ്ങൾ, ആദ്യ ഘട്ടത്തിൽ 16 പേർക്കെതിരെ കേസ്, പൊലീസ് ജീപ്പിനും എയ്ഡ് പോസ്റ്റ് ജീപ്പിനും പ്രത്യേക കോഡ്, പ്രതികൾക്കായി തിരച്ചിൽ

കാഞ്ഞങ്ങാട് :പൊലീസിന്റെ നീക്കങ്ങൾ മണത്തറിയാൻ വാട്സാപ്പ് . ഗ്രൂപ്പിൽ 80 അംഗങ്ങൾ. ഇവരിൽ ആദ്യ ഘട്ടത്തിൽ 16 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് നീക്കം വീക്ഷിക്കാൻ വലിയൊരു സംഘം പ്രവർത്തിക്കുന്നതായാണ് ഇതോടെ വ്യക്തമായത്.
വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പൊലീസ് വാഹനങ്ങളുടെ നീക്കങ്ങൾ മദ്യ, മയക്കുമരുന്ന്, ഓൺലൈൻ ലോട്ടറി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് ചേർത്തി കൊടുത്ത അഡ്മിനും ഗ്രൂപ്പ്‌ അംഗങ്ങൾക്കും എതിരെയും രാജപുരം പൊലീസ് കേസ് എടുത്തു. 
 ജില്ല പൊലീസ് മേധാവി വിജയ് ഭരത് റെഡിയുടെ നിർദ്ദേശപ്രകാരം ഇന്ന് ജില്ലയിൽ നടന്ന 
കോമ്പിംഗ് ഓപ്പറേഷൻ ഡ്യൂട്ടിക്കിടെ രാജപുരം പ്രിൻസിപ്പൽ എസ് ഐ പ്രദീപ്കുമാറും സംഘവും കോളിച്ചാലിൽ നിന്നും  അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച ആളെ അറസ്റ്റ് ചെയ്തു കേസ് എടുത്ത ശേഷം പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചിരുന്നു. ഫോണിൽ ഫാമിലി എന്ന പേരുള്ള വാട്സപ്പ് ഗ്രൂപ്പ് കാണുകയും ഗ്രൂപ്പ് തുറന്നു നോക്കിയതിൽ രാജപുരം പൊലീസ് സ്റ്റേഷൻ ജീപ്പിനും  പാണത്തൂർ എയ്ഡ് പോസ്റ്റ് ജീപ്പിനും പ്രത്യേക കോഡ് നൽകി ജീപ്പുകളുടെ നീക്കങ്ങൾ യഥാസമയം ഗ്രൂപ്പിൽ ഷെയർ ചെയ്തതായി കാണപ്പെട്ടു.
  ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് പരിശോധിച്ചതിൽ പലരും മധ്യ മയക്കുമരുന്ന് ഓൺലൈൻ ലോട്ടറി വ്യാപാരത്തിൽ ഏർപ്പെടുന്ന ആൾക്കാരാണെന്ന്  വ്യക്തമായി. ചിലർക്കെതിരെ മുൻപ് രാജപുരം പൊലീസ് കേസ് എടുത്തിട്ടുണ്ടായിരുന്നു.
  രാജപുരം ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ മദ്യ മയക്കുമരുന്ന് ഓൺലൈൻ ലോട്ടറി ക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്ന അവസരത്തിൽ പൊലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് ഈ ഗ്രൂപ്പ് എന്ന് വ്യക്തമായിട്ടുണ്ട്.
ഗ്രൂപ്പിൽ നിലവിൽ 80 അംഗങ്ങളാണ് ഉള്ളത് ഗ്രൂപ്പ് അഡ്മിന്മാർ അപ്പു റിഷി, ഷട്ടി,
വൈശാഖ്, സുജി   എന്നിവരാണ്. ഗ്രൂപ്പ് അഡ്മിന്മാർക്കെതിരെയും ഇന്ന് ഗ്രൂപ്പിൽ വോയിസ് മെസ്സേജുകൾ ഇട്ട മറ്റ് 16 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് അഡ്മിൻ മാരെ കസ്റ്റഡി യിൽ എടുക്കുന്നതിനായി പൊലീസ് വീട്ടിൽ പരിശോധന നടത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.
പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് രാജപുരം എസ് എച്ച് ഒ രാജേഷ്  അറിയിച്ചു.
 കോമ്പിംഗ് ഓപ്പറേഷനിൽ രാജപുരം പ്രിൻസിപ്പൽ എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എ.എസ്.ഐ ഓമനക്കുട്ടൻ,സീനിയർ സിവിൽ സതീഷ് കുമാർ സിവിൽ ഓഫീസർ വിജിത്ത്, മനു, സജിത്ത്
 എന്നിവരുമുണ്ടായിരുന്നു. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ കസ്റ്റഡിയിൽ കൂടുതൽ പരിശോധിച്ച് വരികയാണ്.
Reactions

Post a Comment

0 Comments