Ticker

6/recent/ticker-posts

നഗരസഭ മൽസ്യ മാർക്കറ്റിൽ നോക്കുകുത്തിയായി ലക്ഷങ്ങൾ മുടക്കിയ വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്

കാഞ്ഞങ്ങാട് :നഗരസഭ മൽസ്യ മാർക്കറ്റിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ് നോക്കു കുത്തിയായി. വൻ തുക മുടക്കി നിർമ്മിച്ച പ്ലാൻ്റ് പ്രവർത്തിക്കാതായിട്ട് അഞ്ച് വർഷമായി. നഗരസഭയുടെ ലക്ഷങ്ങളാണ് പ്ലാൻ്റിൻ്റെ പേരിൽ തുലച്ചത്. മാർക്കറ്റിലെ മാലിന്യ കുഴി പൊട്ടി ഒലിച്ച് തുടങ്ങിയതോടെയാണ് നഗരസഭ ആധുനിക പ്ലാൻ്റ് മാർക്കറ്റിൽ സ്ഥാപിച്ചത്. മൽസ്യ മാർക്കറ്റിലെ മലിനജലം ഇവിടെ തനെ ശുദ്ധീകരിച്ച് മാർക്കറ്റിൻ്റെ ആവശ്യത്തിന് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്ലാൻ്റ് സ്ഥാപിച്ചത്. പ്ലാൻ്റ് നിർമ്മാണം പൂർണമായും പൂർത്തയാക്കിയിട്ടും ഇത് പ്രയോജനപെടുത്താൻ നഗരസഭക്കായില്ല. തമിഴ്നാട്ടിൽ നിന്നു മായിരുന്നു പ്ലാൻ്റ് കൊണ്ട് വന്ന് സ്ഥാപിച്ചത്. മാർക്കറ്റ് കെട്ടിടത്തിൽ തന്നെയാണ് പ്ലാൻ്റ്. പ്രവർത്തിക്കാത്ത പ്ലാൻ്റ് കാരണം ആയിരം സ്ക്വയർ ഫിറ്റ് സ്ഥലവും പാഴായി കിടക്കുന്നു. ഇവിടെ എലി കളും മറ്റ് ജീവികളും താവളമാക്കി. മാലിന്യ സംസ്കരണ പ്ലാൻ്റിനെ നോക്ക് കുത്തിയാക്കി ഇപ്പോൾ മാർക്കറ്റിലെ മാലിന്യങ്ങൾ ടാങ്കറിൽ കൊണ്ട് പോവുകയാണ് ചെയ്യുന്നത്. ഇതിനും നിത്യവും വലിയ തുക നഗരസഭയിൽ നിന്നും പാഴായി പോകുന്നു. ഇക്കാര്യത്തിൽ ഭരണപക്ഷത്തിനെന്നപോലെ പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. പ്ലാൻ്റ് യാഥാത്ഥ്യമായാൽ നഗരസഭക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാവും. നഗരസഭ പരിസരത്ത് മലിനജലം ഒഴുകുന്നതിലും ആശ്വാസമാകും. നിസാരസാങ്കേതിക പ്രശ്നത്തിൻ്റെ പേരിലാണ് പ്ലാൻ്റ് പ്രവർത്തിക്കാതിരിക്കുന്നത്. നഗരസഭ കൊട്ടിഘോഷിച്ച് സ്ഥാപിച്ച മാലിന്യ പ്ലാൻ്റിനാണ് ഈ ദുർഗതി. 

Reactions

Post a Comment

0 Comments