Ticker

6/recent/ticker-posts

അവർ കട പൊളിക്കാൻ വരുമോ ആശങ്കയിലാണ് ലക്ഷ്മി

നീലേശ്വരം :അവർ കട പൊളിക്കാൻ വരുമോ ആശങ്കയിലാണ് ലക്ഷ്മി.
 ബിരിക്കുളം പ്ലാത്തടം തട്ടിലെ പി. ലക്ഷ്മി ഉറങ്ങിയിട്ട് ദിവസങ്ങളായി. തന്നെ ഉപദ്രവിക്കാൻ വന്നവരുടെ ഭീഷണി ഒരു ഭാഗത്ത്. ഇവർക്ക് കൂട്ടെന്നോണം റവന്യൂ അധികൃതരുടെ നീക്കം മറുഭാഗത്ത്. എങ്ങനെ ഉറങ്ങാൻ കഴിയും ലക്ഷ്മി ചോദിക്കുന്നു. വീടിന് സമീപം പെട്ടിക്കടനടത്തിയാണ് യുവതിയും കുടുംബവും നിത്യവൃത്തിക്ക് കണ്ടെത്തുന്നത്.
ലക്ഷ്മിയുടെ ഈ പെട്ടിക്കടയാണ് ഒരു ഊമകത്തിൻ്റെ പേരിൽ പൊളിച്ചുമാറ്റണമെന്ന് റവന്യു അധികൃതർ നിർദേശം നൽകിയത്. വീടിനു മുന്നിലെ റോഡിൻ്റെ വക്കിലാണ് പെട്ടിക്കട. രണ്ടാഴ്ച മുൻപ് പരപ്പ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നിങ്ങൾക്കെതിരായി ഊമ ക്കത്ത് കിട്ടിയെന്നും റവന്യൂ ഭൂമിയിൽ സ്ഥാപിച്ച പെട്ടിക്കട മാറ്റണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ
ബുധനാഴ്ച വൈകിട്ട് വീണ്ടുമെത്തി കടയുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തി. വൈകാതെ കട പൊളിച്ച് മാറ്റണമെന്ന് ആവശ്യപെട്ടാണ് റവന്യൂ അധികൃതർ പോയത്. എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് ലക്ഷ്മിക്ക്. ഇവരുടെ ഏക വരുമം പെട്ടിക്കടയിൽ നിന്നുള്ളതാണ്. അനിയനും കുടുംബത്തിനും ഒപ്പമാണ് ലക്ഷ്മിയും മക്കളും താമസിക്കുന്നത്. കട പൊളിച്ച് മാറ്റിയാൽ ഇവരുടെ ജീവിതം വഴിമുട്ടും.
ഏപ്രിൽ 23-ന് രണ്ടുപേർ മദ്യപിച്ച് പെട്ടിക്കടയിലെത്തി ലക്ഷ്മിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. കേസിൽ പൊലീസ്  ഹോസ്‌ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ കുറ്റപ ത്രം സമർപ്പിച്ചിരുന്നു. ഇതിന് ശേഷവും ഇവരിൽ നിന്നും ശല്യമുണ്ടായി. കേസിൽ നിന്നും പിൻമാറിയില്ലെങ്കിൽ
 പെട്ടി ക്കട നടത്താൻ അനുവദിക്കില്ലെ
ന്ന് ഭീഷണിപ്പെടുത്തിയതായും ലക്ഷ്മി പറയുന്നു.
തൊട്ടടുത്തും നാട്ടിലുടനീളം ഇത്തരം പെട്ടിക്കടകൾവ്യാപകമാണെങ്കിലും ഒരു ഗതാഗത പ്രശ്നമോ ബുദ്ധിമുട്ടുകൾക്കോ ഇടയാക്കാത്ത തീർത്തും വിജനമായ സ്ഥലത്തുള്ള ലക്ഷ്മിയുടെ പെട്ടിക്കട മാത്രം തിരഞ്ഞ് പിടിച്ച് പൊളിക്കാനുള്ള
 റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പരപ്പ വില്ലേജ് ഓഫീസർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നെന്നും നിലവിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വെള്ളരിക്കുണ്ട് തഹസിൽദാർ പറഞ്ഞിട്ടുണ്ട്. മറ്റ് കടകൾ ഒഴിവാക്കി
ഒരു സ്ത്രീ നടത്തുന്ന പെട്ടിക്കട മാത്രം പൊളിപ്പിക്കാനുള്ള നീക്കം വിവാദമായതോടെ തുടർനടപടി ഉണ്ടായിട്ടില്ല. എങ്കിലും ലക്ഷ്മി ഭയപ്പാടിലാണ് തൻ്റെ ജീവിതമാർഗം വഴി മുട്ടിക്കാൻ അവർ വരുമോ.
Reactions

Post a Comment

0 Comments