കാഞ്ഞങ്ങാട് : 18 വയസ് പൂർത്തിയാകാത്ത കുട്ടികൾ ഇരുചക്ര വാഹനങ്ങൾ എടുത്തു റോഡിൽ ഇറങ്ങുന്നത് തടയാൻ നടപടി ശക്തമാക്കി അമ്പലത്തറ പൊലീസ്. കുട്ടി ഡ്രൈവർമാർക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന രക്ഷിതാക്കൾക്കെതിരെ എഫ് ഐ ആർ ഇടുന്നത് അടക്കമുള്ള നടപടികൾ ശക്തമാക്കി. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്ക് എതിരെ നടപടി ശക്തമാക്കാനും, സ്കൂൾ വിടുന്ന സമയത്തും, തുറക്കുന്ന സമയത്തും പൊതുജനങ്ങളുടെയടക്കം സഹായം തേടും തീരുമാനിച്ചു. കേസിന് ഉയർന്ന പിഴ വരുന്ന വകുപ്പാണ് ജുവനൈൽ റൈഡിന് കോടതി വിളിക്കുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ചന്തേര , രാജപുരം, കുമ്പള, കാസർകോട്, മേൽപ്പറമ്പ , ബേക്കൽ പൊലീസിലും കേസുകൾ റജിസ്ട്രർ ചെയ്തു.
0 Comments