Ticker

6/recent/ticker-posts

ഹോട്ടലുടമയെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവ്

കാസർകോട്:ഹോട്ടലുടമയെ കഴുത്തിന് വെട്ടി നരഹത്യക്ക് ശ്രമിച്ച കേസിൽപ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പയ്യന്നൂർ പൊറക്കുന്നിലെതവിടിശേരി ശ്രീജിത്ത് എന്ന ഷാജിയെയാണ് ശിക്ഷിച്ചത്.
2021 ജനുവരി 23 ന് ആണ് സംഭവം. ചട്ടഞ്ചാൽ ടൗണിലുള്ള വിഘ്നേശ്വര  ഹോട്ടൽ ഉടമ കെ.എം.
 ഗോപാലനെ ആക്രമിച്ച കേസിലാണ് ശിക്ഷ.
 ഹോട്ടലിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയായിരുന്നു വധശ്രമം. പ്രതി  പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധമാണ് കാരണം.  കഴുത്തിൽ കത്തികൊണ്ട് വീശി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ്  സെഷൻസ് കോടതി (III ) ജഡ്ജ് ആജിന്ത്യരാജ് ഉണ്ണിയാണ് ശിക്ഷ വിധിച്ചത്.
45000രൂപയാണ് പിഴ വിധിച്ചത്. ,പിഴയടച്ചില്ലെങ്കിൽ 10 മാസം അധികതടവ് അനുഭവിക്കണം. മേൽപറമ്പ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്  ആദ്യന്വേഷണം നടത്തിയത് സബ്ബ് ഇൻസ്‌പെക്ടർ എം പി . പത്മനാഭൻ  ആയിരുന്നു. തുടർന്ന്‌ അന്വേഷണംപൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്  സബ്ബ് ഇൻസ്‌പെക്ടർ വി. കുഞ്ഞിക്കണ്ണനാണ്.  പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ പി. സതീശൻ  ,അഡ്വ: അമ്പിളി എന്നിവർ ഹാജരായി.
Reactions

Post a Comment

0 Comments