രണ്ടേകാൽ പവൻ കവർന്ന പ്രതിയെ പിടിച്ചത് മണിക്കൂറുകൾക്കകം. ഈ മാസം ആറിന് രാവിലെ പതിനൊന്നരയോടെയാണ് കോളോത്തെ കാർത്ത്യായനിയുടെ 70കഴുത്തിലെ മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെട്ടത്.
കേസിൽ കാസർകോട് ചെന്നടുക്കത്തെ വാടക ക്വാർട്ടേഴ്‌സിലെ താമസക്കാരനായ ചാലക്കര ഹൗസിൽ ഇബ്രാഹിം ഖലീലിനെ 43 കഴിഞ്ഞയാഴ്ചയാണ് പൊലീസ് പിടികൂടിയിത്.
എടാട്ട് പി.ഇ.എസ് വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറിൽ ര ക്ഷപ്പെട്ട കേസിലെ പ്രതിയും പൊലീസ് പിടിയിലായി. പാലക്കാട് മണ്ണാർകാട് കൊട്ടോപ്പാടത്തെ പി.ജെ. സണ്ണിയെയാണ് 58 പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ എസ്.ഐ പി.യദു കൃഷ്ണൻ്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ പ്രമോദ്, അബ്ദുൾ ജബ്ബാർ, നൗഫൽ അഞ്ചില്ലത്ത് എന്നിവരടങ്ങുന്ന സംഘമാണ് സണ്ണിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ കഴുത്തിന് കത്തിവെച്ച് കൊല്ലുമെ
ന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച് രണ്ടേകാൽ പവന്റെ മാല കവർന്ന സംഭവത്തിൽ കവർച്ച നടന്ന ദിവസം തന്നെ പ്രതിയെ പിടിക്കാനായത് പയ്യന്നൂർ പൊലീസിന് നേട്ടമായി. വീട്ടമ്മ സാവിത്രി 66യുടെ മൊഴിയെടുത്ത പൊലീസ് പ്രതിയെ
കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച പിടിയിലായ പ്രതി
0 Comments