കാഞ്ഞങ്ങാട് : സ്റ്റോപ്പിൽ ഹോണടിച്ചതിൽ പ്രകോപിതരായ രണ്ടംഗ സംഘം ബസ് കണ്ടക്ടറെ മർദ്ദിച്ചു. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്ത് ഹോസ്ദുർഗ് പൊലീസ്. കാഞ്ഞങ്ങാട് - കല്ലൂരാവി റൂട്ടിലോടുന്ന ദമാസ് ബസ് കണ്ടക്ടർ രാവണീശ്വരം സ്വദേശി കെ. ശ്യാം പ്രസാദിനാണ് 25 മർദ്ദനമേറ്റത്. കല്ലൂരാവി ടൗണിലാണ് സംഭവം. സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കവെ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായി മർദ്ദിച്ചെന്നാണ് പരാതി. ചീത്ത വിളിച്ച് കൈയിൽ എന്തോ ചുരുട്ടി വലതു കണ്ണിന് സമീപം ഇടിച്ചും കഴുത്തിന് പിടിച്ച് കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് കേസ്.
0 Comments