കാഞ്ഞങ്ങാട് :അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച കേസിൽ പത്ത് ദിവസമായി റിമാൻ്റിലായിരുന്ന ഡെപ്യൂട്ടി തഹസിൽദാർക്ക് കോടതി ജാമ്യമനുവദിച്ചു. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി ഇന്ന് ജാമ്യമനുവദിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും വൈകീട്ടോടെ മോചിതനായി. ഹോസ്ദുർഗ് ബാറിലെ അഡ്വക്കേറ്റ് ഡി. കെ. സിനോരാജ് പ്രതിക്ക് വേണ്ടി ഹാജരായി. കേസിൽ 13 ന് ഉച്ചക്ക് ഹോസ്ദുർഗ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴിയാണ് മരിച്ച രഞ്ജിതയെ പ്രതി അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു. ജാതി സ്പർധയുണ്ടാക്കും വിധം ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും സമുദായത്തെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന എൻ.എസ്.ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് കെ. പ്രഭാകരൻ നായരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി ആക്ഷേപിച്ചതിനും കേസുണ്ട്. 12 ന് 1.30 നും 4.30 നുമിടയിലാണ് പോസ്റ്റിട്ടത്. രഞ്ജിത ജീ നായരെ ലൈംഗീകമായി അധിക്ഷേപിച്ച് മാനഹാനി വരുത്തിയും നായർസമുദായവും മറ്റ്ജാതിക്കാരും തമ്മിൽ ജാതി സ്പർദ്ധ വളർത്തുന്നതിനും ലഹള ഉണ്ടാക്കുന്നതിനും ഫേസ് ബുക്ക് പോസ്റ്റിട്ടുവെന്നതിനാണ് കേസ്. സംസ്ഥാനത്ത് തന്നെ ചർച്ചയായ കേസായിരുന്നു ഇത്.
0 Comments