കാസർകോട്:ബസ് തൊഴിലാളികൾ തമ്മിൽ വൻ സംഘർഷം.മൂന്ന് കൊലപാതക ശ്രമക്കേസുകൾ പൊലീസ് റജിസ്ട്രർ ചെയ്തു. കാസർകോട് പൊലീസ് രണ്ടും കുമ്പള പൊലീസ് ഒന്നും നരഹത്യാ ശ്രമകേസുകളാണ് റജിസ്ട്രർ ചെയ്തത്.റായ്, ജെയ്ഷാൽ ബസ്സുകളിലെ തൊഴിലാളികളാണ് ഇന്നലെ വൈകീട്ട് കാസർകോട് പഴയ ബസ് സ്റ്റാൻ്റിലും കുമ്പളയിലും ഏറ്റ് മുട്ടിയത്. സമയതർക്കത്തെ തുടർന്നായിരുന്നു നരഹത്യക്ക് ശ്രമിച്ചത്. റായ് ബസിലെ ജീവനക്കാരനായ നീർച്ചാൽ കന്നിപാടിയിലെ എൻ. ഹമീ റിൻ്റെ 30 പരാതിയിൽ ജെയ്ഷാൽ ബസ് തൊഴിലാളികളായ ജിതിൻ, റോഷൻ എന്നിവർക്കെതിരെ കേസെടുത്തു. പുതിയ സ്റ്റാൻ്റിൽ വെച്ച് ജാക്കി ലിവർ കഴുത്തിന് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്. ജെയ്ഷാൽ ബസിലെ തൊഴിലാളി ഏരിയാലിലെ ജി. ജിതിൻ്റെ 29 പരാതിയിൽ റായ് ബസിലെ ഹമീർ ഉൾപെടെ രണ്ട്തൊഴിലാളികൾക്കെതിരെ കേസെടുത്തു. കഴുത്തിന് കുത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിലാണ് കാസർകോട് പൊലീസ് കേസെടുത്തത്. കുമ്പളയിൽ ഇന്നലെ രാത്രി റായി ഡീലക്സ് ബസിനെ ഇൻ്റർലോക്ക് കട്ടകൾ മുന്നിലിട്ട് ഗതാഗതം തടസപെടുത്തി റായ് ബസിലെ തൊഴിലാളിയായ കല്ലക്കട്ടയിലെ മുഹമ്മദ് സലീമിനെ 28 ഇൻ്റർലോക്ക് കട്ട കൊണ്ട് തലക്കടിച്ചും ശ്വാസം മുട്ടിച്ചും നരഹത്യക്ക് ശ്രമിച്ചെന്നതിന് അഞ്ച് പേർക്കെതിരെ കുമ്പള പൊലീസ കേസെടുത്തു. റോഷനും കണ്ടാലറിയാവുന്ന നാല് പേർക്കെതിരെയുമാണ് കേസ്.
0 Comments