കാഞ്ഞങ്ങാട്: ബൈക്കിൽ സഞ്ചരിച്ച് പരിചയം ഭാവിച്ച് പണം തട്ടുന്ന സംഘത്തിൻ്റെ തട്ടിപ്പിൽപെട്ട് നിരവധി പേർക്ക് പണം നഷ്ടമായി. മാവുങ്കാലിലും കഴിഞ്ഞ ദിവസം ഇത്തരത്തിൽ തട്ടിപ്പ് അരങ്ങേറി പണം നഷ്ടമായി.ആശപത്രിയിൽ പോയി മടങ്ങുകയായിരുന്ന വയോധികക്കാണ് പണം നഷ്ടപ്പെട്ടത്.രാമനഗരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുൻവശത്ത് വെച്ചാണ് സംഭവം.ബൈക്കിലെത്തിയ യുവാവ് വയോധികക്ക് സമീപം നിർത്തിയിട്ടു. മുൻ പരിചയമുള്ളതുപോലെ നടിച്ചു.പിന്നീട് വീട്ടുകാരെ അറിയുന്നതുപോലെ സമർത്ഥമായി സംസാരിച്ചു.വിശ്വാസം ഉണ്ടാക്കിയതിനു ശേഷം താനൊരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണെന്ന് പറഞ്ഞു.ബൈക്കിന്റെ കടലാസ് ഇല്ലാത്തതിനാൽ പൊലിസ് പിഴ ചുമത്തിയിട്ടുണ്ടെന്നും പണം കൈയിൽ കരുതിയിട്ടില്ലെന്നും പറഞ്ഞു.അത്യാവശ്യമാ യെടുക്കാൻ പണമുണ്ടാകുമോ യെന്ന് വയോധിയോട് ചോദിച്ചു.1000 രൂപയാണ് ചോദിച്ചത്.എന്നാൽ ഇവരുടെ കൈയിൽ 500 രൂപമാത്രമാ ണുണ്ടായിരുന്നത്. യുവാവിനെ വിശ്വസിച്ച് പണം കൈമാറുകയും ചെയ്തു. പണം ലഭിച്ചതിനു ശേഷം യുവാവ് വയോധികയുടെ വീട്ടുകാരോട് സംസാരിക്കുന്നതു പോലെ അഭിനയിച്ചു.ഏറെ അടുപ്പമുണ്ടെന്ന് വരുത്തും വിധമാണ് സംസാരിച്ചത്. പിന്നീട് പണം പൊലിസിനു നൽകിയ ശേഷം വീട്ടിൽ പോയി പണവുമായി തിരിച്ചുവരാമെന്ന് കൂടി പറഞ്ഞാണ് യുവാവ് സ്ഥലം വിട്ടത്.എന്നാൽ വയോധിക വീട്ടിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്.പണം ലഭിച്ചതിനുശേഷം യുവാവ് വെറുതെ ഫോണിൽ സംസാരിക്കുന്നത് പോലെ നടിക്കുകയായിരുന്നുവെന്നും വീട്ടുകാരെ വിളിച്ചിട്ടില്ലെന്നും മുമ്പ് പെരിയ ഭാഗത്തും ഇത്തരത്തിൽ തട്ടിപ്പ് അരങ്ങേറിയിരുന്നു. കാഞ്ഞങ്ങാടിൻ്റെ മറ്റ് ചില ഭാഗത്തും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി വിവരമുണ്ട്.
0 Comments