അശ്ലീലഭാഷയിൽ ചീത്ത വിളിച്ച് തള്ളി താഴെയിട്ട് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെയും തള്ളി താഴെയിട്ടു. ഇത് കണ്ട് തടയാനെത്തിയ മുഹ്സീനയെ കസേര കൊണ്ട് തലക്ക് പിറകിൽ അടിച്ച് പരിക്കേൽപ്പിക്കുകയും വീണ്ടും അടിക്കുന്ന സമയം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു എന്നാണ് കേസ്. മുഖത്തടിക്കുകയും കസേര കൊണ്ട് കാലിൽ അടിച്ച് വീഴ്ത്തിയതായും പരാതിയുണ്ട്. കൊന്ന് കടലിൽ താഴ്ത്ത് ആരും ചോദിക്കാൻ വരില്ലെന്ന് ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. ബി. എൻ. എസ് 296 (b) , 115 (2), 118 (1), 110 , 351 (2), 3 (5) വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതേ സംഭവത്തിൽ കല്ലൂരാവിചിറമ്മലിലെ സി.എച്ച്. ഷംസുദീനെ 43,കൈ കൊണ്ട് തള്ളി താഴെയിട്ടെന്ന പരാതിയിൽ കണ്ടാലറിയാവുന്ന സ്ത്രീക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കുടുംബ സംഗമം നടക്കുന്ന സ്റ്റേജിനടുത്തു വച്ച് കുടുംബാംഗമായ റാഷിദുമായുള്ള സാമ്പത്തിക ഇടപാട് തർക്കത്തിൽ തള്ളിയിട്ടെന്ന പരാതിയിലാണ് കേസ്.
0 Comments