കൊന്ന കേസിൽ ഭാര്യക്കെതിരായ ശിക്ഷ കോടതി നാളെ വിധിക്കും. ഭാര്യ കുറ്റക്കാരിയെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
പെരിങ്ങോം വയക്കര മുളിപ്രയിലെ ചാ ക്കോച്ചൻ എന്ന കുഞ്ഞി മോനെ 60 ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചു കൊന്ന കേസിൽ ഭാര്യ റോസമ്മക്കെതിരായ വിധിയാണ് തളിപ്പറമ്പ് അഡി. സെഷൻസ് ജഡ്‌ജ് കെ. എൻ. പ്രശാന്ത് നാളെ
പറയുന്നത്.
2013 ജൂലായ് ആറിന് പുലർച്ചെയാണ് വീടിനടുത്ത റോഡരികിൽ ചാക്കോച്ചൻ്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേർന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്. ചാക്കോച്ചന്റെ വസ്തു തൻ്റെ പേരിൽ എഴുതി നൽകണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെ ട്ടായിരുന്നു തർക്കം. സംഭവസമയം മകന് പ്രായപൂർത്തിയാകാത്തതിനാൽ
കേസിൽ നിന്ന് ഒഴിവാക്കി. കൊലക്ക് ശേഷം വീട്ടിൽ നിന്ന് 30 മീറ്ററോളം വലിച്ചും തള്ളിനീക്കിയുമാണ് റോസമ്മ മൃതദേഹം റോഡിൽ കൊണ്ടിട്ടത്.തലയോട്ടി അടിച്ച് തകർത്തതിനാൽ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം.
പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാനായിരുന്നു ചാക്കോച്ചൻ.
പ്രതിയുടെ ശാരീരിക അവശതയും പ്രായാധിക്യവും വസ്‌തുതയാണെങ്കിലും ഇവർ നടത്തിയത് ക്രൂരമായ കൊലയാണെന്ന് കോടതി നിരീക്ഷിച്ചു.
0 Comments