കാഞ്ഞങ്ങാട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിൽ രോഗികളുടെ തിരക്കേറി. ചുമയും,കഫകെട്ടുമായി എത്തുന്ന രോഗികളാണ് ഏറെയും.മറ്റു രോഗികൾ വേറെയും. ഓൺലൈൻ മുഖേന ടോക്കനടുത്തവർ തന്നെ രാവിലെ ആശുപത്രിയിലെ ത്തും.ടോക്കൺ എടുക്കാതെ വരുന്ന രോഗികൾക്ക് ഒപി വിഭാഗത്തിൽ ഡ്യൂട്ടി ഡോക്ടറെ മാത്രമെ കാണാൻ കഴിയുന്നുള്ളൂ. ഇവിടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 8 കാഷ്വൽറ്റി മെഡിക്കൽ ഓഫീസർമാർ വേണ്ടിടത്ത് ജില്ലാ ആശുപത്രിയിൽ ഉള്ളത് 6 തസ്തികകൾ മാത്രം. അതിൽ സ്ഥിരം ഡോക്ടർമാരായി രണ്ടുപേർ മാത്രമാണു ള്ളത്.ഇത് അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ദുരിതമാവുന്നുണ്ട്.മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കേണ്ട അത്യാഹിത വിഭാഗത്തിന്റെ സുഗ മായ പ്രവർത്തനത്തിന് 8 കാഷ്വൽറ്റി മെഡിക്കൽ ഓഫീസർമാർ വേണം.ഒഴിവുള്ള 4 മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്.പ്രവർത്തി പരിചയം ഇല്ലാത്തവർ മാറിമാറി വരുന്നത് അത്യാഹിത വിഭാഗത്തിന്റെ ചികിത്സയുടെ മേന്മയെ ബാധിക്കുന്നതായി കെജിഎംഒ ജില്ലാ ആശുപത്രി യൂണിറ്റ് ചൂണ്ടിക്കാട്ടുന്നുമുണ്ട്. ജില്ലാ ആശുപത്രിയിൽ കാഡിയോളജി, ന്യൂറോളജി അടക്കമുള്ള സ്പെഷലിസ്റ്റ് വിഭാഗം വന്നതോടെ അത്യാഹിത വിഭാഗത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാൽ സ്ഥിരം ഡോക്ടർമാർ ഇല്ലാത്തത് അത്യാഹിത വിഭാഗത്തിൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനേയും ബാധിക്കുന്നു.ജില്ലയിൽ ഉക്കിനടുക്ക മെഡിക്കൽ കോളേജിലടക്കം മതിയായ ചികിത്സയും, ഡോക്ടർമാരുടെ സേവനവും ലഭ്യമായി തുടങ്ങാത്തതിനാൽ സാധാരണക്കാർ ജില്ലാ ആശുപത്രിയെ യാണ് കൂടുതലും ആശ്രയിക്കുന്നത്. അതിനാൽ അത്യാഹിത വിഭാഗത്തിൽ തസ്തിക 8 ആയി ഉയർത്തി സ്ഥിര നിയമനം വേണമെന്നാണ് ആവശ്യമുയരുന്നത്. വർഷത്തിൽ 150ലേറെ പോസ്റ്റ്മോർട്ടം ജില്ലാ ആശുപത്രിയിൽ നടക്കുന്നുണ്ട്.എന്നാൽ ഫോറൻസിക് സർജന്റെ തസ്തിക അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല. അതേസമയം കാഞ്ഞങ്ങാട്ട് സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരുടെ തസ്തിക അനുവദിച്ചിട്ടുമുണ്ട്. ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ട്.ഇതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ജില്ലാ ആശുപത്രി അധികൃതർ.
0 Comments