കാഞ്ഞങ്ങാട് :കാറിൽ തട്ടിക്കൊണ്ടുപോയി യുവതിയെ മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചു. കേസിൽ ഓട്ടോ ഡ്രൈവർമാരായ രണ്ട് പ്രതികൾ അറസ്റ്റിൽ.
ഹോസ്‌ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഭീമനടി ടൗണിലെ ഓട്ടോ ഡ്രൈവർ പലേരിത്തട്ടിലെ പി പ്രവീൺ എന്ന ധനേഷ് 36, മാങ്ങോട്ടെ ഓട്ടോ ഡ്രൈവർ ചെന്നടുക്കം ജീരകപ്പാറയിലെ എം. കെ . രാഹുൽ 29 എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടി ക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ധനേഷിനെ കാറ് സഹിതം ഭീമനടി ടൗണിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.45 ന് വീട്ടിലേക്ക് പോകാൻ വാഹനം കാത്ത് നിൽക്കുകയായിരുന്ന ഇരുപത്തൊമ്പതു കാരിയെ ഭീമനടിയിൽ നിന്ന് ലിഫ്റ്റ് നൽകാമെന്നും പറഞ്ഞ് ആണ്
ധനേഷ് കാറിൽ കയറ്റിയത്. പിന്നീട് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കാറിൽ കൊണ്ടുപോയി വരക്കാട് അമ്പാടി ബസാർ ഭാഗ ത്ത് കാറിൽനിന്ന് ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പി ക്കുകയായിരുന്നു. ഇതിനിടെ ധനേഷ് ഫോൺ ചെയ്ത് രാഹുലി നെയും വരുത്തി. പിന്നീട് രണ്ടു പേരും ചേർന്ന് പീഡിപ്പിച്ചതായി പറയുന്നു. യുവതി ബഹളം വച്ച പ്പോൾ രാത്രി ഏഴോടെ മാങ്ങോട് റോഡിൽ ഇറക്കിവിട്ട് രണ്ടുപേ രും രക്ഷപ്പെട്ടു. യുവതി വീട്ടിലെത്തി വിവരം പറഞ്ഞശേഷം വീട്ടു കാർ കാഞ്ഞങ്ങാട് ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുനു.
0 Comments