Ticker

6/recent/ticker-posts

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് അഞ്ച് വർഷം കഠിന തടവും പിഴയും

കാഞ്ഞങ്ങാട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ  മദ്രസ അധ്യാപകനായ പ്രതിക്ക്  5 വർഷം കഠിന തടവും  25,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ   6  മാസം അധിക തടവിനും ശിക്ഷ വിധിച്ച് കോടതി.  വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 11വയസ് പ്രായമുള്ള പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. വയനാട് മാനന്തവാടിയിലെ കുപ്പാടിത്തറ കുന്നലാം ചാലിലെ കെ. കെ. ഹാരിസിനെ 46 യാണ് ശിക്ഷച്ചത്. 2021 ഒക്ടോബർ
 20 മുതൽ 2022
ആഗസ്റ്റ് 25 വരെ കാലയളവിൽ വൈകുന്നേരം 4.30 മണി മുതൽ 6.30 വരെയുള്ള സമയങ്ങളിൽ  പെൺകുട്ടിയെ മദ്രസ ഉസ്താദ് ആയ പ്രതി മദ്രസയിൽ വെച്ച് പല തവണ  ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ഇന്ന്  സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ  ഓഫ് ഒ ഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് പി.എം.
സുരേഷ്  ശിക്ഷ വിധിച്ചത്. പോക്സോ ആക്ട് 10 r/9(f)(l) & (m)പ്രകാരം 5 വർഷം  കഠിന തടവും, 25,000/ രൂപ  പിഴയും, പിഴ അട ച്ചില്ലെങ്കിൽ 6 മാസം അധിക തടവും ആണ് ശിക്ഷ വിധിച്ചത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ്ബ് ഇൻസ്‌പെക്ടർ എം.പി. വിജയകുമാർ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Reactions

Post a Comment

0 Comments