ബസ് കാഞ്ഞങ്ങാട്ട് ആർ.ടി.ഒ അധികൃതർ കസ്റ്റഡിയിലെടുത്തു. മൂന്നര മണിക്കൂർ നേരം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് മുന്നിൽ പിടിച്ചിട്ട ടൂറിസ്റ്റ് ബസ് ഒടുവിൽ ആർ.ടി.ഒ ഉദ്യോഗസ്ഥർകസ്റ്റഡിയിലെടുത്ത് കാസർകോട്ടേക്ക് കൊണ്ട് പോയി. കാസർകോട് നിന്നും കാഞ്ഞങ്ങാട്, പയ്യന്നൂർ, ചെറു പുഴ വഴി ബാംഗ്ലൂരിലേക്ക് പോകുന്ന കർണാടയിൽ നിന്നുമുള്ള സ്വകാര്യ ടൂറിസ്റ്റ് ബസാണ് കസ്റ്റഡിയിലെടുത്തത്. കാസർകോട് നിന്നും യാത്രക്കാരുമായി ഖസ് കാഞ്ഞങ്ങാട്ടെത്തിയത് ഇന്നലെ രാത്രി 9 മണിക്കാണ്. മൂന്ന് മാസത്തെ ടാക്സായി 96 ആയിരം രൂപ അടക്കാനുണ്ടെന്ന് ആർ.ടി.ഒ അധികൃതർ ബസ് ജീവനക്കാരെ അറിയിച്ചു. ഓൾ ഇന്ത്യ പെർമിഷനുണ്ടെന്നും ടാക്സടക്കാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞു. നിയമപ്രകാരം ടാക്സ് അടക്കാതെ ബസ് വിടില്ലെന്ന് ആർ.ടി.ഒ ഉദ്യോഗസ്ഥരും പറഞ്ഞു.
മൂന്നര മണിക്കൂറോളം തർക്കം തുടർന്നതോടെ യാത്രക്കാർ പെരുവഴിയിലായി. ജീവനക്കാർ ബസ് ഉടയുമായി ബന്ധപെട്ടപ്പോൾ പണം അടക്കില്ലെന്ന് അറിയിച്ചു. തുടർന്ന് രാത്രി 12.30 മണിയോടെ ബസ് കസ്റ്റഡിയിലെടുത്ത് കാസർകോട്ടേക്ക് കൊണ്ട് പോയി. ടിക്കറ്റെടുത്ത യാത്രക്കാർ ബദൽ സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്ന ആക്ഷേപമുണ്ട്. ഒടുവിൽ ടിക്കറ്റിന്
0 Comments