നീലേശ്വരം: 41 ലക്ഷം രൂപ തട്ടിയെടുത്ത നിലേശ്വരം, ചെറുവത്തൂർ സ്വദേശികളായ പ്രതികൾ നീലേശ്വരത്ത് പിടിയിലായി. കോയമ്പത്തൂർ പൊലീസ് അറസ്ററ് ചെയ്ത പ്രതികളെ കുറിച്ച് നീലേശ്വരം പൊലീസും വിശദമായ അന്വേഷണം ആരംഭിച്ചു.
പാലക്കാട്-കോയമ്പത്തൂർ റോഡിലെ മധുരക്കര മരപ്പാലത്തിന് സമീപത്തുനിന്ന് ബൈക്ക് യാത്രക്കാരനെ തട്ടി ക്കൊണ്ടുപോയി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ ആണ് അറസ്റ്റിലായത്.
ചെറുവത്തൂർ മുണ്ടക്കണ്ടം, കി ഴക്കേവീട്ടിൽ നിതിൻ 33, നീലേശ്വരം ചാത്തമത്ത് മീത്തലെവീട്ടിൽ ശ്രീകുമാർ 31, നീലേശ്വരം പള്ളിക്കര കനകരവീട്ടിൽ സുധീഷ്(39 എന്നിവരെയാണ് കോയമ്പ ത്തൂർ, കെ.ജി ചാവടി പൊലീസ് നീലേശ്വരം പൊലീസിന്റെ സഹാ യത്തോടെ അറസ്റ്റ് ചെയ്തത്. പ്രതി കളിൽനിന്ന് 20,000 രൂപയും കൃത്യത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് പട്ടാമ്പി നടുവട്ടത്തെ ലുക്മാൻ മുഹമ്മദാണ് 56 പിടിച്ചു പറിക്കിരയായത്.
പ്രതികൾ
സ്വർണം വിറ്റ് ലഭിച്ച 41 ലക്ഷം രൂപയുമായി നാട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ലുക്‌മാൻ മുഹമ്മദ്. ബൈക്കിന് മുന്നിൽ കാർ റോഡിന് കുറുകെ നിർത്തിയിട്ട ശേഷം ബൈക്കിൽനിന്ന് വലിച്ചിറക്കി തട്ടി ക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കൊഴിഞ്ഞാമ്പാറ മേനോൻപാറക്ക് സമീപത്തെത്തിച്ച് മർദിച്ച് അവശനാ ക്കിയശേഷം പണവും മൊബൈൽ ഫോണും ബൈക്കുമായാണ്
തക്രമിസംഘം കടന്നുകളഞ്ഞു. എട്ടുപേരാണ് ആക്രമിസംഘത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടത്തി. മറ്റു പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു. അറസ്റ്റിലായ നീലേശ്വരം പള്ളി ക്കര സ്വദേശി സുധീഷിനെതിരെ നേരത്തെ കൊലക്കേസ് ഉണ്ടായിരുന്നു. മറ്റൊരു അക്രമ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് നീലേശ്വരവുമായി ബന്ധപെട്ട് എന്തെങ്കിലും ഇടപാടുകളോ, മറ്റ് കേസുകളിൽ പെട്ടവരാണോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.
0 Comments