കാഞ്ഞങ്ങാട്: മണിക്കൂറിൽ കടന്ന് പോകുന്നത് നൂറ് കണക്കിന് വാഹനങ്ങൾ. ഇഖ്ബാൽ റെയിൽവെ ഗേറ്റ് ഒരു ദിവസം അടച്ചിടുന്നത് 56 തവണകളാണ്. നൂറ് കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങൾ സഞ്ചരിക്കുന്ന അജാനൂർ ഇഖ്ബാബാൽ ഗേറ്റിൽ മേൽപ്പാലമെന്ന ആവശ്യത്തിന് ശക്തിയേറിയിരിക്കുന്നു.
പൊയ്യക്കര, മുട്ടുന്തല, കൊത്തിക്കാൽ, അജാനൂർ ബീച്ച്, കൊളവയൽ, ഇട്ടമ്മൽ, ചാലിയംനായിൽ, തുടങ്ങിയ ജനവാസ കേന്ദ്രങ്ങളെ കാഞ്ഞങ്ങാട് ടൗണുമായി ബന്ധിപ്പിക്കുന്ന ഏക റോഡ്..തീരദേശ വാസികൾക്ക് അജാനൂർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകണമെങ്കിൽ ഇഖ്ബാൽ റോഡാണ് ആശ്രയം.
പ്രശസ്തമായ അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, ക്രെസെൻ്റ് ഇംഗ്ലീഷ് സ്കൂൾ, ശ്രീ കുറുംബ സ്കൂൾ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അജാനൂർ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്ന രോഗികളും മത്സ്യ തൊഴിലാളികളും ആശ്രയിക്കുന്നത് ഇഖ്ബാൽ റോഡിനെയാണ്.
വടക്കേ മലബാറിലെ പ്രശസ്തമായ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലേക്കും, അടിമയിൽ ക്ഷേത്രത്തിലേക്കും, മുട്ടുന്തല മഖാമിലേക്കും
നിർദ്ദിഷ്ട അജാനൂർ ഹാർബറിലേക്കും, ബി ആർ ഡി സിയുടെ ടൂറിസം വില്ലേജിലേക്കും എത്തണമെങ്കിൽ ഇഖ്ബാൽ റോഡ് മാത്രമാണ് ആശ്രയം.
ദിവസം തോറും
രണ്ടു വശങ്ങളിലേക്കുമായി അമ്പത്തിയാറു ട്രെയിനുകൾ കടന്നു പോകുമ്പോൾ അത്രയും തവണ അടച്ചിടുന്ന ലെവൽ ക്രോസ്. ഗേറ്റ് അടച്ചാൽ ഇരു വശങ്ങളും കിലോമീറ്റർ നീളുന്ന വാഹനങ്ങളുടെ നീണ്ട നിരപതിവ് കാഴ്ച. പാളം കുരുക്കിട്ട പാതയിൽ പൊതുജനങ്ങളുടെ സമയത്തിൽ ഏറിയ പങ്കും ഗേറ്റിൽ തളച്ചിടുന്നൂ
ഇതിന് ഏക പരിഹാരം മേൽപ്പാലം മാത്രമാണെന്നാണ്
നാട്ടുകാരുടെ പക്ഷം.
ഒക്ടോബർ 30ന് വൈകീട്ട് അജാനൂർ ഇഖ്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലമായ യോഗം ചേരാൻ നാട്ടുകാർ തീരുമാനിച്ചിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ, പൊതു ജനങ്ങൾ, ക്ലബ്ബ് ഭാരവാഹികൾ യോഗത്തിലെത്തും. ഭാവി പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും.
പടം :ഗേറ്റടക്കുമ്പോൾ ഇഖ്ബാബാൽ നഗറിൽ അനുഭവപ്പെടുന്ന തിരക്ക്
0 Comments