കാഞ്ഞങ്ങാട് മീനാപ്പീസിൽ പത്ത് കുടുംബങ്ങളെയും നീലേശ്വരത്ത്
14 പേരെയും മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴയിൽ മീനപ്പീസ് കടപ്പുറത്തു നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.വെള്ളം കടലിലേക്ക് ഒഴുക്കി വിടാൻ കൗൺസിലർ കെ. കെ. ജാഫറിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങി.മാറി താമസിച്ചവർക്ക് സഹായങ്ങളും നൽകി.
മുല്ല, പി കെ സുഹറ, ഷാഹിന, കുഞ്ഞബ്ദുല്ല, ചിത്ര, രാജേഷ്,
സുബൈർ, ഫിർദൗസ്, കുഞ്ഞാസിയ, നഫീസ, പ്രമീള, ജയന്തി,അനീഷ്എന്നിവരെയാണ് മാറ്റിപ്പാർപ്പിച്ചത്.പ്രദേശത്ത് സൗജന്യ റേഷൻ നൽകണമെന്ന് ആവശ്യവും ഉയർന്നു. കുശാൽ നഗറിലും വീടുകളിൽ വെള്ളം കയറി.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജൂൺ16ന് രാത്രി 7 മണിയോട് കൂടി ഹോസ്ദുർഗ് വില്ലജ് പരിധിയിൽ എസ്.എൻ. പി. ടി, ഹോസ്ദുർഗ് കടപ്പുറം സ്കൂൾ എന്നിവിടങ്ങളിലായി രണ്ടു ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
കടിക്കാൽ ഭാഗത്തു നിന്നുള്ള 5 കുടുംബങ്ങളിൽ നിന്നുള്ള 14 പേരെ ( 4 ആൺ, 7 പെൺ, 3 കുട്ടികൾ) എസ്.എൻ. പി. ടി യിലും മീനപ്പീസ് കടപ്പുറം, സുനാമി കോളനി, ബല്ല കടപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള 3 കുടുംബങ്ങളിൽ നിന്നുള്ള 7 പേരെ( 3 ആൺ, 4 പെൺ ) ഹോസ്ദുർഗ് കടപ്പുറം സ്കൂളിലു
മാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്.
നീലേശ്വരം വില്ലേജിൽ കണിച്ചിറ കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് ഇന്ന് വൈകിട്ട് 6 30ന് ആരംഭിച്ചിട്ടുണ്ട്. കണിച്ചിറ ഭാഗങ്ങളിൽ പുഴ കവിഞ്ഞൊഴുകിയ കാരണം 6 വീടുകളിൽ വെള്ളം കയറുകയും, ആറു കുടുംബങ്ങളിലെ 14 പേരെ ക്യാമ്പിൽ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
0 Comments