Ticker

6/recent/ticker-posts

മാവുങ്കാലിലും ഇരിയയിലും ചെർക്കളയിലും മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാൻ ശ്രമം 15 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട് :മാവുങ്കാലിലും ഇരിയയിലും ചെർക്കളയിലും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം. 15 കോൺഗ്രസ് പ്രവർത്തകരെ മുൻകരുതലായി പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാലിൽ 12 പേരും ചെർക്കളയിൽ മൂന്നും ഇരിയയിൽ ഒരാളുമാണ് കസ്റ്റഡിയിലായത്. ഒടയംചാലിലേക്ക് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനത്തിന് പോവുകയായിരുന്ന മുഖ്യമന്ത്രിയെ ആനന്ദാശ്രമം സ്കൂളിന് മുന്നിൽ വെച്ച് കരിങ്കൊടി കാണിക്കാനായിരുന്നു നീക്കം. ഇത് മനസിലാക്കിയ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡി.സി.സി വൈസ് പ്രസിഡൻ്റ് ബി. പി. പ്രദീപ് കുമാർ, നേതാക്കളായ മാർട്ടിൻ ജോർജ്, ആർ. രതീഷ് കാട്ടുമാടം, കെ. ഷിബിൻ, വിനോദ് കപ്പിത്താൻ, കെ.ആർ. കാർത്തികേയൻ, രാജേഷ്തമ്പാൻ,ദീപു കൃഷ്ണൻ, ശ്രീജിത്ത് കോടോത്ത്, സുദീഷ് പാണ്ടൂർ, പി.ശുഷാന്ത്, എ.ജിതിൻ എന്നിവരാണ് മാവുങ്കാലിൽ അറസ്റ്റിലായത്. ചെർക്കളയിൽ മൂന്ന് പേരെയാണ് മുൻ കരുതലായി കസ്റ്റഡിയിലെടുത്തത്. സി. എം. മുഹമ്മദ് ജവാദ് , അൻസാരി കോട്ടക്കുന്ന്, കെ.
 ശ്രീനീഷ് എന്നിവരെയാണ് വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വിഷ്ണുവിനെ ഇരിയയിൽ നിന്നും അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്യോട്ട് ഇരട്ട കൊലക്കേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ ഉള്ള പ്രതിഷേധമായാണ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതെന്ന് ബി. പി . പ്രദീപ് ഉത്തരമലബാറിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments