Ticker

6/recent/ticker-posts

ചന്തേര എം.ഡി.എം.എ കേസിൽ പൊലീസിൻ്റെ നിർണായക നീക്കം യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം ഏഴായി

കാഞ്ഞങ്ങാട്:ചന്തേര എം.ഡി.എം.എ കേസിൽ പൊലീസിൻ്റെ നിർണായക നീക്കം യുവതി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിലായി.
പിടിയിലായത് ആഫ്രിക്കൻ സ്വദേശിയും, മയക്കുമരുന്നിന്റെ ഉത്തരേന്ത്യൻ കണ്ണിയായ സ്ത്രിയും ഉൾപ്പെടുന്ന രണ്ടുപേർ. 
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ 
ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ  മേൽനോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി എം . വി .
 അനിൽ കുമാറിൻ്റെ നേതൃത്വത്തിലുമുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിവരുന്ന അന്വേഷണത്തിൽ ആണ് രണ്ടു മുഖ്യപ്രതികൾ കൂടി പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി .ഈ അറസ്റ്റോടെ കേസിന്റെ അന്താരാഷ്ട്ര, അന്തർസംസ്ഥാന ബന്ധത്തിന്റെ ചുരുളഴിയുന്നു. 
കേസിലെ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ ബേളൂർ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീറിനെ 33 ഈ മാസം 19-ാം തീയതി അമ്പലത്തറയിൽ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടർന്ന്, അറസ്റ്റിലായ മുഴുവൻ പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്  മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോൾ വെസ്റ്റ് ബംഗാൾ, ഹൗറ ജില്ലാ നരേന്ദ്രപുട്)  റിയ ഖാൻ എന്നറിയപ്പെടുന്ന സാത്തി ഷേഖ് 31 പിടിയിലായത്, മധ്യപ്രദേശ് ഗ്വാളിയോറിൽ നിന്നുമാണ് ഒളിവിൽ കഴിയുന്നതിനിടെ സാഹസിക്കായി ഹോസ്ദുർഗ്
 സബ് ഇൻസ്‌പെക്ടർ   നീതു തച്ചഞ്ചേരി ഉൾപ്പെട്ട  അന്വേഷണ സംഘം പിടികൂടിയത് . ഇവരിൽ നിന്നും നിർണായക വിവരങ്ങൾ  ശേഖരിച്ചു കൊണ്ടിരിക്കുക യാണ് .
 കേരളത്തിലെ ലഹരി ശൃംഖലയുടെ പ്രധാനി  ഘാന സ്വദേശി വിക്ടർ ദസാബയെ കൊല്ലത്തു വെച്ചും അന്വേഷണ സംഘം പിടിക്കൂടി, ഇയാൾ കോഴിക്കോട് നടക്കാവ് , കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനുകളിലായി ക്രൈം നമ്പർ 993 /2022  NDPS ആക്ട്, 109 /2026  PDPP ആക്ട് എന്നി കേസുകളിൽ പ്രതിയാണ്  .  കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ നിന്നാണ്  കസ്റ്റഡിയിൽ എടുത്തത്  .
 അറസ്റ്റോടു കൂടി ലഹരി കടത്തിന്റെ സോഴ്സ് ലെക് കടക്കാൻ പൊലീസിന് സാധിച്ചു . ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസുമായി ബന്ധമുള്ള കൂടുതൽ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള തുടർനടപടികൾ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം നിലവിൽ ആസൂത്രണം ചെയ്തു വരികയാണ്.
ഇൻസ്‌പെക്ടർ ഓഫ് പൊലീസ്(നീലേശ്വരം): പ്രശാന്ത് 
സബ് ഇൻസ്‌പെക്ടർ (ഹോസ്ദുർഗ്) : നീതു തച്ചഞ്ചേരി 
എസ് ഐ  രമേശൻ എൻ എം 
പൊലീസുകാരായ
 സനീഷ് കുമാർ എ ,
             അനിൽ കെ ടി ,
             ജ്യോതിഷ്,
  നിഖിൽ കുമാർ എം ,
            രാഹുൽ ,  കുഞ്ഞികൃഷ്‌ണൻ,
            ജയേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments